ഡബ്ലിൻ: 40 വയസ്സുള്ള ഒരാൾ ഡബ്ലിനിൽ കുത്തേറ്റ് മരിച്ചു. കാസിൽ പാർക്കിലെ ഒരു വീട്ടിലെ തർക്കത്തെ തുടർന്നാണ് സംഭവം.
സംഭവസ്ഥലത്ത് വെച്ച് ഒരാളെ അറസ്റ്റു ചെയ്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇയാളെ ഇപ്പോള്‍ ഡബ്ലിനിലെ താലാ സ്റ്റേഷനിൽ തടവിലാക്കിയിരിക്കുകയാണ്. ഇയാൾക്ക് കൊല്ലപ്പെട്ട ആളെ അറിയാമായിരുന്നു വെന്നാണ് മനസ്സിലാക്കുന്നത്.
ഇന്നലെ രാത്രി 9 മണിക്ക് മുമ്പാണ് വീട്ടിലേക്ക് എമർജൻസി സർവീസ് എത്തിയത്. വീട്ടില്‍ പരിക്കേറ്റ ഒരാളെ അവർ കണ്ടെത്തി. പാരാമെഡിക്കുകൾ സംഭവസ്ഥലത്ത് വെച്ച് തന്നെ ചികിത്സിച്ചെങ്കിലും അൽപ സമയത്തിന് ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇയാളുടെ മൃതദേഹം സംഭവസ്ഥലത്ത് തന്നെ തുടരുകയാണ്. സംഭവം നടക്കുമ്പോള്‍ വീട്ടിൽ വേറെയും ആളുകള്‍ ഉണ്ടായിരുന്നു.
സംഭവ സ്ഥലം ക്രൈം സീനായി സീൽ ചെയ്യുകയും സ്റ്റേറ്റ് പാത്തോളജിസ്റ്റ് ഓഫീസിൽ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഗാർഡ ടെക്‌നിക്കൽ ബ്യൂറോയിലെയും ഫോറൻസിക് സയൻസ് അയർലണ്ടിലെയും വിദഗ്ധർ വീടിന്റെ പരിശോധന നടത്തും.
ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 4 പ്രകാരമാണ് കൗമാരക്കാരനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്, 24 മണിക്കൂർ വരെ ചോദ്യം ചെയ്യൽ തുടരാം.
പൊലീസ് ക്രിമിനൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്, കൂടാതെ കുത്താൻ ഉപയോഗിച്ച ആയുധം സംഭവസ്ഥലത്ത് അവശേഷിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു. ഗാര്‍ഡ ( ഐറിഷ് പോലീസ്) കൃത്യമായ അന്വേഷണമാണ് പിന്തുടരുന്നത്, നിലവിൽ മറ്റാരെയും അന്വേഷിക്കുന്നില്ല