ചില്ലറ ചോദിക്കുന്നത് കുറ്റകരം;കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ 3 വർഷം വരെ ജയിൽശിക്ഷ;വിചിത്ര നിയമം

ചില്ലറ ചോദിക്കുന്നത് കുറ്റകരം;കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ 3 വർഷം വരെ ജയിൽശിക്ഷ. പുറം രാജ്യങ്ങളിൽ ഒന്നുകിൽ ലീപ് കാർഡ് അല്ലെങ്കിൽ ചില്ലറ ഇല്ലാതെ,അല്ലെങ്കിൽ പിന്നീട് ലഭിക്കും ഓഫീസിൽ പോയാൽ ഇതൊന്നും പാലിക്കാതെ  ബസ്സിൽ കയറാമെന്ന് കരുതേണ്ട.അതെ പരിഷ്‌കാരം ഇന്ത്യയിലെ ഒരു സ്റ്റേറ്റ് ഏർപ്പെടുത്തി. 

യാത്രക്കാർ ചില്ലറ ചോദിക്കുന്നത് പൊതു സേവകന്റെ (Public Servant) ജോലി തടസപ്പെടുത്തുന്നതായി കണക്കാക്കാം. ഇനി കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ 3 വർഷം വരെ ജയിൽശിക്ഷ (Imprisonment) അനുഭവിക്കേണ്ടി വരും. വിചിത്ര നിയമം  എഴുതിയ പോസ്റ്ററുകൾ ബസുകളിലുടനീളം (Bus) ഒട്ടിച്ച് നോര്‍ത്ത് വെസ്റ്റേണ്‍ കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍.

'ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ സെക്ഷന്‍ 21 പ്രകാരം, സുപ്രീം കോടതി എന്‍ഡബ്ല്യുകെആര്‍ടിസി ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും പൊതുസേവകരായാണ് കണക്കാക്കുന്നതിനാല്‍ ഡ്യൂട്ടി തടസ്സപ്പെടുത്തുകയോ ഡ്രൈവറെയോ കണ്ടക്ടറെയോ ഡ്യൂട്ടി സമയത്ത് ആക്രമിക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. സെക്ഷന്‍ 332, 353 എന്നിവ പ്രകാരം മൂന്ന് വര്‍ഷം തടവും ഐപിസി സെക്ഷന്‍ 186 പ്രകാരം 3 മാസം തടവും അനുഭവിക്കേണ്ടി വരും,' കന്നഡയിൽ എഴുതിയ കുറിപ്പില്‍ പറയുന്നു.

ചില്ലറ കൈയിലില്ലാത്തതിന് മൂന്ന് വര്‍ഷം ജയില്‍ശിക്ഷയോ? , ബസുകളില്‍ കയറിയ യാത്രക്കാര്‍ ഈ പോസ്റ്ററുകള്‍ കണ്ട് ഞെട്ടി. അയാള്‍ എന്‍ഡബ്ല്യുകെആര്‍ടിസി ബസുകളിലെ പതിവ് യാത്രക്കാരനാണ്. 

ബാഗല്‍കോട്ടിലെ സ്‌കൂള്‍ അധ്യാപകനായ കെമ്പണ്ണ ഹവല്‍ദാര്‍ പറഞ്ഞു. 'കൃത്യമായി തുകയുണ്ടോ എന്ന് ഞാന്‍ എന്റെ പേഴ്സ് പരിശോധിച്ച് ഉറപ്പിച്ചതിന് ശേഷം മാത്രമാണ് യാത്ര തുടരാന്‍ തീരുമാനിച്ചത്. ആര്‍ടിസി ഈ നിയമം തുടരുകയാണെങ്കില്‍ ജനങ്ങൾ സ്വകാര്യ ബസുകളെ ആശ്രയിക്കാൻ തുടങ്ങും'',

റോഡില്‍ ധാരാളം കാറുകളും വാഹനങ്ങളും ഉണ്ടെങ്കിലും, വലിയൊരു വിഭാഗം ആളുകള്‍ ഇപ്പോഴും ബസുകളും മെട്രോ ട്രെയിനുകളും പോലുള്ള പൊതുഗതാഗത സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്  

(North Western Karnataka Road Transport Corporation - NWKRTC). കർണാടകയിലെ ആറ് ജില്ലകൾ ഉൾക്കൊള്ളുന്ന എൻഡബ്‌ള്യൂകെആർടിസിയ്ക്ക് എട്ട് ഡിവിഷനുകളാണ് ഉള്ളത്. പൊതുഗതാഗത സംവിധാനത്തിൽ യാത്ര ചെയ്യുമ്പോള്‍ യാത്രക്കാരും ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടാകുന്നത് പുതിയ കാര്യമല്ല. ബസ് ടിക്കറ്റ് എടുക്കാന്‍ പണമില്ലാത്തതും ചില്ലറയില്ലാത്തതും ബാക്കി തുക കൊടുക്കാന്‍ ഇല്ലാത്തതും വലിയ തര്‍ക്കങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇത് പലപ്പോഴും ബസുകള്‍ മണിക്കൂറുകളോളം നിര്‍ത്തിയിടേണ്ട അവസ്ഥ പോലും സൃഷ്ടിക്കാറുണ്ട്. ചില വഴക്കുകൾ പൊലീസ് സ്റ്റേഷനില്‍ വരെ ചെന്നെത്താറുണ്ട്. യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും വളരെയധികം പ്രയാസം ഉണ്ടാക്കുന്ന സംഭവങ്ങളാണിവ. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതു കൊണ്ടാണ് എന്‍ഡബ്ല്യുകെആര്‍ടിസി അതിന്റെ എല്ലാ ബസുകളിലും ഈ പോസ്റ്ററുകള്‍ പതിക്കാന്‍ തീരുമാനിച്ചത്. കര്‍ണാടകയിലുടനീളമുള്ള വിവിധ ആര്‍ടിസികള്‍ ചില്ലറയുടെ പേരിലുള്ള. സംഘര്‍ഷം ഒഴിവാക്കാൻ ക്യാഷ്‌ലെസ് മാർഗങ്ങൾ അവതരിപ്പിക്കുന്നതിനെക്കുറിച്ചുള്ളആലോചനയിലാണ്.

വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ....

〰️〰️⭕⭕⭕⭕〰️〰️
ഫേസ്ബുക്ക് പേജ്  ലിങ്ക് 👇

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...