പല തവണയുള്ള ടെസ്റ്റുകൾ കഴിഞ്ഞ് എത്തുന്ന പ്രവാസികള്‍ക്ക് മാത്രം നിയന്ത്രണം? സർക്കാരിന്റെ ക്വാറന്റീന്‍ നിര്‍ദേശത്തിനെതിരെ പ്രതിഷേധം ശക്തം.
നാട്ടിൽ എത്തിയാൽ നെഗറ്റീവോ പോസിറ്റീവോ പ്രവാസി കുടുങ്ങും. അടിയന്തര ആവശ്യങ്ങൾക്കായി വിദേശത്ത് നിന്ന് വരുന്നവർക്ക് ഏർപെടുത്തിയിരുന്ന എയർസുവിധയിലെ സൗകര്യം ഇല്ല. 5 വയസ്സിൽ താഴെയുള്ള ലക്ഷണങ്ങൾ ഇല്ലാത്ത കുട്ടികളെ ഒഴിവാക്കും.
പരിശോധന ഫലം പോസിറ്റിവ് ആയാൽ ,
- പ്രത്യേക ഐസൊലേഷൻ സൗകര്യമുള്ള തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ആശുപത്രികളിൽ പ്രവേശിപ്പിക്കും
- മാർഗ്ഗ നിർദ്ദേശ പ്രകാരമുള്ള ചികിത്സ നൽകും
- ജനിതക പരിശോധനയിൽ ബി.1.1.529 (ഒമിക്രോൺ വകഭേദം) നെഗറ്റീവ് ആയാൽ ഫിസിഷ്യന്റെ തീരുമാനപ്രകാരം ഡിസ്‌ചാർജ് ചെയ്യും
- ഒമിക്രോൺ വകഭേദം ആണെങ്കിൽ കർശന റൂം ഐസൊലേഷനും മാർഗ്ഗനിർദ്ദേശ പ്രകാരം ചികിത്സയും നൽകും
പരിശോധന ഫലംനെഗറ്റീവ് ആയാൽ,
- 7 ദിവസം വീട്ടിൽ കർശനമായ കാറെന്റീനിൽ കഴിയണം
- എട്ടാം ദിവസം RT - PCR പരിശോധന നടത്തുക.(പരമാവധി മൊബൈൽ പരിശോധന സംവിധാനങ്ങൾ ഉപയോഗിക്കുക )
- നെഗറ്റീവ് ആണെങ്കിൽ അടുത്ത 7 ദിവസം സ്വയം രോഗ നിരീക്ഷണം നടത്തുക.
- പരിശോധന ഫലം എയർ സുവിധ പോർട്ടലിൽ അപ് ലോഡ് ചെയ്യുക.
- പോസിറ്റീവ് ആണെങ്കിൽ തിരഞ്ഞെടുക്കപ്പെട്ട ആശുപത്രിയിലേക്ക് മാറ്റും
ശനിയാഴ്ച (ജനുവരി 8) മുതൽ വിദേശ രാജ്യങ്ങളില്‍നിന്നു കേരളത്തിലേക്കു വരുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍ നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേന്ദ്ര മാർഗനിർദേശം ചൊവ്വാഴ്ച മുതൽ നടപ്പാക്കാനാണ്. ഒമിക്രോൺ ആശങ്ക ഉയരുന്നതും കോവിഡ് കേസുകൾ വർധിക്കുന്നതും കണക്കിലെടുത്ത് കേരളത്തിൽ നേരത്തേ നടപ്പാക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
കുടുംബത്തിലുള്ളവരുടെ മരണം പോലുള്ള അടിയന്തര ആവശ്യങ്ങൾക്കായി വിദേശത്ത് നിന്ന് വരുന്നവർക്ക് ഏർപെടുത്തിയിരുന്ന എയർസുവിധയിലെ സൗകര്യം കേന്ദ്ര സർക്കാർ ഒഴിവാക്കിയിട്ട് രണ്ട് മാസം കഴിഞ്ഞു. ഇക്കാര്യത്തിൽ നിരവധി നിവേദനങ്ങൾ അയച്ചിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല.
നാട്ടിൽ എത്തുന്ന പ്രവാസികൾ ആശുപത്രിയിൽ അല്ലെങ്കിൽ ഗവെർമെൻറ് സൗകര്യങ്ങളിൽ പോസിറ്റീവ് ആണെങ്കിൽ ഏഴ് ദിവസം നിർബന്ധിത ക്വാറന്‍റീനിൽ കഴിയണം മെന്നാണ് കേന്ദ്ര സർക്കാരിന്‍റെയും ആരോഗ്യ മന്ത്രി വീണാ ജോർജിന്‍റെയും അറിയിപ്പ്. ഇന്ത്യയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത് 1,17,100 കോവിഡ് കേസുകളാണ്. മിക്ക രാജ്യങ്ങളിലെ മൊത്തം കണക്കെടുത്താൽ പോലും ഇതിന്‍റെ പത്തിൽ ഒന്ന് കേസ് മാത്രമാണുള്ളത്. കോവിഡ് കുറഞ്ഞ രാജ്യത്ത് നിന്നും കൂടിയ രാജ്യത്തേക്ക് വരുന്നവർക്ക് അനാവശ്യ നിയന്ത്രണം ഏർപെടുത്തുന്നതിനെയാണ് പ്രവാസികൾ ചോദ്യം ചെയ്യുന്നത്.
ചിലർക്ക് ഫാൾസ് പോസിറ്റീവ് റിസൾട്ടുകൾ കാണിക്കുന്നു. എന്നിരുന്നാലും വീണ്ടും ചെക്ക് ചെയ്യാൻ സമ്മതിക്കില്ല.അതിനാൽ അങ്ങനെ ഉള്ളവരെ കുത്തി നിറയ്ക്കാൻ ഹോട്ടലുകളും ആശുപത്രികളും വീണ്ടും ലാഭവിഹിതത്തിൽ കണ്ണ് നട്ട് എത്തി തുടങ്ങി. കംപ്ലൈന്റ്റ് ഉള്ളവർക്ക് സ്വന്തം ചിലവിൽ PCR നടത്താൻ അവസരം കൊടുക്കണം മുറവിളികൂട്ടി പ്രവാസി ശബ്ദം ഉയരുമ്പോൾ ആര് കേൾക്കാൻ ആരോട് പറയാൻ.
വിദേശത്തുനിന്ന് സകലവിധ കോവിഡ് പരിശോധനയും കഴിഞ്ഞു നെഗറ്റീവ് ആണെങ്കിൽ കയറിപോന്നു പി.സി.ആർ പരിശോധനയും വിമാനത്താവളത്തിലെ പരിശോധനയും കഴിഞ്ഞ് വീട്ടിലെത്തുന്ന തങ്ങൾ എന്തിന് ക്വാറൻനീൽ കഴിയണമെന്നാണ് പ്രവാസികളുടെ ചോദ്യം. ചുരുങ്ങിയ ദിവസത്തേക്ക് അവധിക്കെത്തുന്നവരാണ് ഇതുമൂലം കുടുങ്ങുന്നത്. ക്വാറന്‍റീൻ കഴിഞ്ഞാൽ ഉടൻ തിരികെയെത്തേണ്ട അവസ്ഥയിലാണവർ.
കോവിഡ് തുടങ്ങിയ കാലം മുതൽ നാട്ടിൽ രോഗികളുടെ എണ്ണം വർധിച്ചാൽ ആദ്യം പിടിവീഴുക പ്രവാസികളുടെ കഴുത്തിനാണ്. സർക്കാർ കനത്ത നടപടികളെടുക്കുന്നു എന്ന് വരുത്തിത്തീർക്കാനുള്ള ഏറ്റവും മികച്ച മാർഗമായാണ് ഇതിനെ കാണുന്നത്.
വിമാനങ്ങളിൽ നിന്നോ വിമാനത്താവളങ്ങളിൽ നിന്നോ കോവിഡ് പടരുമെന്ന യാതൊരു ശാസ്ത്രീയ പഠനവും ഇല്ലാത്ത സ്ഥിതിക്ക് പ്രവാസികൾക്ക് മേൽ നിയന്ത്രണം ഏർപെടുത്തുന്നത് കണ്ണിൽ പൊടിയിടാനാണെന്നാണ് അവരുടെ അഭിപ്രായം.
പ്രവാസികൾക്കായി ശബ്ദിക്കാൻ നാട്ടിലെ പ്രതിപക്ഷ-ഭരണ കക്ഷികൾ പോലും മുന്നിട്ടിറങ്ങാറില്ല. സാമൂഹിക അകലത്തിന്‍റെ കണിക പോലും പാലിക്കാത്ത പാർട്ടി പരിപാടികളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നവർക്കില്ലാത്ത മഹാമാരി പ്രവാസികൾക്ക് മാത്രം എങ്ങിനെയാണ് ബാധിക്കുന്നതെന്നും അവർ ചോദിക്കുന്നു.
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | YOUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- NURSES: https://www.facebook.com/groups/271719611199513/
- ACCOMMODATION : https://www.facebook.com/groups/accommodationireland/
- IRELAND NEWS : https://www.facebook.com/groups/ucmiireland/
- WORLD NEWS :https://www.facebook.com/Daily-Malayaly-108803581642130/
Disclaimer: We are not agents, not government website, not related to them , we are only help information, support community, all information provided are for awareness and welfare purpose only , we shall not be responsible for the same. The job , Advertise, Listing, description posted by UCMI may not include all responsibilities, or aspects of the described, and may be amended at any time by the employer or individual or UCMI.UCMI does not explicitly provide representations or assurances about the job or Advertise or Listing or its accuracy. UCMI is not responsible for above mentioned or anything else. The number and information keep changing over a period of time. For any copyright / wrong information, issues, please report immediately at admin.
#irishnursing #irelandmalayalis #informationireland #irishbusiness #IRISHMALAYALI #rosemalayalam #irishvanitha #irelandmalayali #indianstudents #ucmiireland #Ina #keralanurses #irelandcareer #irishnursing #irelandmalayalis #informationireland #irishbusiness #IRISHMALAYALI #rosemalayalam #irishvanitha #irelandmalayali #indianstudents #ucmiireland #Ina #keralanurses #irelandcareer #irishnursing #irelandmalayalis #informationireland #irishbusiness #IRISHMALAYALI #rosemalayalam #irishvanitha #irelandmalayali #indianstudents #ucmiireland #Ina #keralanurses #irelandcareer #healthcare #healthcareworkers #irelandmalayali #irelandmalayalees #irelandmalayalis #irishmalayali #ucmiireland #kerala #irelandjobs #irelandnursesjob #irishnursing #irelandmalayalis #informationireland #irishbusiness #IRISHMALAYALI #rosemalayalam #irishvanitha #irelandmalayali #indianstudents #ucmiireland #Ina #keralanurses #irelandcareer #irelandmalayaly #rosemalayalam #irelandmayalayi #irelandnurses #IrelandJobs #indiansinireland #irishmalayali #IRISHVANITHA #irishmalayaly #indiansin #ucmiireland #accommodationireland