ഹെയ്തിയിൽ വൻ ഭൂകമ്പം; 304 മരണം
കരീബിയൻ രാജ്യമായ ഹെയ്തിയിലുണ്ടായ ഭൂചലനത്തിൽ 304 പേർ മരിച്ചു. രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റു. തെക്ക് പടിഞ്ഞാറൻ നഗരങ്ങളിലെ ആയിരക്കണക്കിന് കെട്ടിടങ്ങൾ നിലംപരിശായി. ജെറെമി നഗരത്തിലെ ആശുപത്രികളെല്ലാം നിറഞ്ഞു കവിഞ്ഞതായാണ് റിപ്പോർട്ടുകൾ. ഭൂകമ്പം ജനവാസം കുറഞ്ഞ മേഖലകളിലായതിനാൽ കൂടുതൽ പേർക്ക് ജീവഹാനി സംഭവിച്ചില്ല. 2010 ൽ രണ്ട് ലക്ഷത്തിലേറെ പേർ മരിച്ച ദുരന്തത്തെക്കാൾ തീവ്രത കൂടിയ ഭൂകമ്പമാണിത്. ഹെയ്തി പ്രധാനമന്ത്രി ഏരിയൽ ഹെൻട്രി രാജ്യത്ത് ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.