നീരജ് ചോപ്ര ചരിത്രം രചിച്ചിരിക്കുന്നു |ഭാരതത്തിന്റെ അഭിമാനമായ നീരജ് ചോപ്രക്ക് അഭിനന്ദനങ്ങൾ | ഒളിംപിക് ഗെയിംസ് ചരിത്രത്തിലാദ്യമായി ഭാരതം അത്ലറ്റിക്സിൽ സ്വർണ്ണം നേടിയിരിക്കുന്നു


നീരജ് ചോപ്ര ചരിത്രം രചിച്ചിരിക്കുന്നു. ഒളിംപിക് ഗെയിംസ് 2020 ഭാരതം അത്ലറ്റിക്സിൽ സ്വർണ്ണം നേടിയിരിക്കുന്നു. ത്രിവർണ്ണ പതാക ടോക്കിയോയിൽ ഉയർന്നു. ഹരിയാന സ്വദേശിയാണ് കരസേനയിൽ സുബേജാറായ നീരജ് ചോപ്ര (23).

ഹരിയാനയിലെ പാനിപത്തിൽ 1997 ൽ ജനിച്ച് ഭാരതത്തിലെ തന്നെ ഏറ്റവും പഴക്കവും പാരമ്പര്യവും ഉള്ള രാജ്പുത്താന റൈഫിൾസിൽ സുബേദാർ .... 88.06 മീറ്റർ ജാവലിൻ എറിഞ്ഞ് ദേശീയ റിക്കോർഡ് സ്വന്തം പേരിലാക്കി ഈ പട്ടാളക്കാരൻ..' ഇന്ന് രാജ്യം മുഴുവൻ ഒരു പട്ടാളക്കാരന്റെ നേട്ടത്തെ അഭിമാനത്തോടെ നോക്കുന്നു..
ഭാരത സൈന്യം ,, അത് പ്രളയത്തിലും, യുദ്ധത്തിലും, ഭൂകമ്പത്തിലും, പാലം തകരുമ്പോഴും ,,. സ്പോർട്സിലും രാഷ്ട്രത്തിന്റെ യശസ്സ് ഉയർത്തും എന്നും ...
ജയ് ജവാൻ ....

ഭാരതത്തിന്റെ അഭിമാനമായ നീരജ് ചോപ്രക്ക് അഭിനന്ദനങ്ങൾ.


ഇന്ത്യൻ അത്‌ലറ്റിക്‌സിൽ സുവർണ ശോഭയുള‌ള ചരിത്രമായി നീരജ് ചോപ്ര. ജാവലിൻ ത്രോയിൽ 87.58 മീറ്ററെറിഞ്ഞ് നീരജ് ചോപ്ര ഇന്ത്യക്കായി സ്വ‌ർണം നേടി. ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണ്ണ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി നീരജ് ചോപ്ര ചരിത്രം സൃഷ്ടിച്ചു.

ട്രാക്ക് ആൻഡ് ഫീൽഡ് വിഭാഗത്തിൽ ഒളിമ്പിക് മെഡൽ നേടുന്ന 120 വർഷത്തിനിടയിലെ ആദ്യ ഇന്ത്യക്കാരനും ഇന്ത്യയിൽ നിന്നുള്ള ആദ്യ കായികതാരവുമാണ് അദ്ദേഹം

ജാവലിൻ ത്രോയിൽ തന്റെ രണ്ടാം ശ്രമത്തിൽ 87.58 മീറ്ററെറിഞ്ഞ് നീരജ് ചോപ്ര ഇന്ത്യക്കായി സ്വ‌ർണം നേടി. വ്യക്തിഗത ഇനത്തിൽ ഇത് ഇന്ത്യയുടെ രണ്ടാമത് സ്വർണമാണ്. ഷൂട്ടിംഗിൽ 2008 ബീജിംഗ് ഒളിമ്പിക്‌സിൽ അഭിനവ് ബിന്ദ്ര നേടിയതാണ് ഇത്തരത്തിൽ ആദ്യത്തേത്. 

നീണ്ട 13 വർഷത്തിന് ശേഷമാണ് ഇന്ത്യ ഇത്തരത്തിൽ സ്വർണം നേടുന്നത്.ടോക്കിയോ ഒളിമ്പിക്‌സിലെ ഏറ്റവും അവസാന ഇനത്തിൽ ഇന്ത്യയ്‌ക്കായി നീരജ് ചോപ്ര നേടിയത് രാജ്യത്തെ 130 കോടി ജനങ്ങളുടെ സ്വപ്‌നമായിരുന്നു. 



 ആദ്യ ശ്രമം തന്നെ മികച്ചതായിരുന്നു നീരജിന്റേത് 87.03 മീറ്റർ. രണ്ടാമതാണ് സ്വർണം എറിഞ്ഞിട്ട ഏറ് 87.58 മീറ്റർ. മൂന്നാമത് 76.79 മീറ്റ‌ർ മാത്രമേ നീരജിന് സാധിച്ചുള‌ളു.മൂന്ന് റൗണ്ടിൽ മുന്നിട്ട് നിന്ന എട്ട് പേരാണ് ഫൈനലിൽ പ്രവേശിച്ചത്. നാല്, അഞ്ച് റൗണ്ടുകളിൽ നീരജ് എറിഞ്ഞത് ഫൗളായി. എന്നാൽ അവസാന റൗണ്ടിൽ 84.24 മീറ്റർ എറിഞ്ഞു. ചെക്‌ റിപബ്ളിക് താരം വെദ്‌ലെജെച് 86.67 മീറ്റ‌ർ എറിഞ്ഞ് വെള‌ളി നേടി. വെങ്കലം നേടിയതും ചെക് താരം തന്നെയാണ്.85.44 മീറ്ററെറിഞ്ഞ് വെസ്‌ലി വെങ്കലം നേടി.

 

 
യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...