കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ വിമാനങ്ങളില്‍ യാത്രക്കാരുടെ എണ്ണം കുറച്ച് ശ്രീലങ്ക. രണ്ടാഴ്ചത്തേയ്ക്കാണ് പുതിയ നടപടി. വിമാനത്തിലെ യാത്രക്കാരുടെ എണ്ണം 75 ആയാണ് കുറച്ചത്.
ശ്രീലങ്കന്‍ സിവില്‍ ഏവിയേഷന്‍ വിഭാഗമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.രണ്ടാഴ്ച്ചയ്ക്ക് ശേഷം രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയതിന് ശേഷം നിയന്ത്രണങ്ങളില്‍ ഇളവ് വേണമോയെന്ന് തീരുമാനിക്കുമെന്നും സിവില്‍ ഏവിയേഷന്‍ വിഭാഗം അറിയിച്ചു.
ശ്രീലങ്ക, ഖത്തർ, ബഹ്റൈൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളില്‍ പോയി 14 ദിവസം ക്വാറന്റീൻ ഇരുന്ന ശേഷം ഒമാനില്‍ പേകാനുള്ള സൗകര്യമാണ് ട്രാവൽ ഏജൻസികൾ നല്‍ക്കുന്നത്. ഹോട്ടലില്‍ തങ്ങാനും കൊവിഡ് പരിശോധന നടത്തി ഒമാനിലെത്തിക്കുകയും ചെയ്യുന്നതാണ് പാക്കേജ്. നേപ്പാൾ വഴി മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിന് വിലക്ക് വന്നതോടെ ശ്രീലങ്ക വഴിയുള്ള പക്കേജുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. ഒമാൻ എയർ, ശ്രീലങ്കൻ എയർ, സലാം എയർ എന്നിവ ശ്രീലങ്കയില്‍ നിന്ന് ഒമാനിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.
ഖത്തർ വിസിറ്റ് വിസ അനുവദിക്കാത്തതാണ് ഖത്തർവഴിയുള്ള യാത്രക്ക് പ്രധാന തടസ്സം. എന്നാല്‍ ബഹ്റൈൻ വഴിയുള്ള പാക്കേജുകള്‍ സജീകരിക്കാന്‍ തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ട്. ഭക്ഷണം, താമസം, കൊവിഡ് പരിശോധന, വിമാന ടിക്കറ്റ് എന്നിവയാണ് നല്‍ക്കുന്നത്. 380 അധികം വരും ഇത്തരത്തിലുള്ള പാക്കേജുകള്‍ ബുക്ക് ചെയ്യാന്‍. എന്നാല്‍ രണ്ട് പേര്‍ ഒരുമിച്ച് താമസിക്കുകയാണെങ്കില്‍ നിരക്ക് കുറയും. 225 റിയാലില്‍ പാക്കേജ് കിട്ടും. എന്നാല്‍ മുന്ന് പേര്‍ ഒരുമിച്ചാണ് എത്തുന്നതെങ്കില്‍ 195 റിയാലിനും പാക്കേജ് കിട്ടും.
അഞ്ചിനും 12നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് 95 റിയാലാണ് ചുരുങ്ങിയ പാക്കേജ് നിരക്ക്. ഒമാനില്‍ എത്തിയാല്‍ ഒമാൻ വിമാനത്താവളത്തിലെ പി.സി.ആർ ടെസ്റ്റും, ഒമാനിലെ ക്വാറൻറീൻ ചെലവും യാത്രക്കാരൻ സ്വന്തം ചെലവിൽ വഹിക്കണം.