കൊവിഡ് രോഗിയുടെ മൃതദേഹം പള്ളിയിൽ കുളിപ്പിച്ചു | മൃതദേഹവും ആംബുലൻസും കസ്റ്റഡിയിൽ
കൊവിഡ് രോഗിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയാൽ അത് ഉടനെതന്നെ സംസ്കരിക്കണമെന്നാണ് ചട്ടം. അത് കുടുംബം ലംഘിക്കുകയായിരുന്നുവെന്ന് ഡിഎംഒ പറഞ്ഞു. സംഭവത്തിന് പിന്നാലെ മൃതദേഹം ഇനി സർക്കാരിന്റെ നിയന്ത്രണത്തിൽ സംസ്കരിക്കുമെന്നും ബന്ധുക്കൾക്ക് വിട്ടുനൽകില്ലെന്നും ഡിഎംഒ അറിയിച്ചു.
കൊവിഡ് രോഗിയുടെ മൃതദേഹം പള്ളിയിൽ കുളിപ്പിച്ച സംഭവത്തിൽ പൊലീസ് ആരോഗ്യ വകുപ്പ് ആംബുലൻസ് ഉൾപ്പെടെ കസ്റ്റഡിയിൽ എടുത്തു.ബന്ധുക്കൾക്കും തൃശൂർ എംഎൽസി മസ്ജീദ് ഭാരവാഹികൾക്കുമെതിരെയാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തത്. ഇന്നലെ മെഡിക്കൽ കോളജിൽ നിന്നും സംസ്കാരത്തിനായി കൊണ്ടുപോയ മൃതദേഹം വിശ്വാസപരമായ ചടങ്ങുകളോടെ കുളിപ്പിക്കുകയായിരുന്നു.
തൃശൂർ എംഎൽസി പള്ളിയിലാണ് കൊവിഡ് മാനദണ്ഡം ലംഘിച്ച് 53 കാരിയുടെ മൃതദേഹം കുളിപ്പിച്ചത്. ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ച വരവൂർ സ്വദേശിനി ഖദീജയുടെ മൃതദേഹാഹമാണ് ഇത്തരത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കൈകാര്യം ചെയ്തത് .
തീർത്തും നിരാശജനകമായ കാര്യമാണ് കൊവിഡ് മാനദണ്ഡത്തിന് വിരുദ്ധമായി ചടങ്ങുകൾ നടത്തിയ ബന്ധുക്കൾക്കും പള്ളി ഭാരവാഹികൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ അറിയിച്ചു.