#JanakiOmkumar #NaveenKRazak #GovtMedicalCollegeThrissur
തൃശ്ശൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ ജാനകിയും നവീനും ആണ് ഡാൻസ് കളിച്ച ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയ്ക്ക് നിരവധി ആരാധകരാണ് ഇപ്പോഴുള്ളത്.റാ റാ റാസ്പുടിൻ…. ലവർ ഓഫ് ദി ക്വീൻ എന്ന പാട്ടിനാണ് ഇരുവരും ചുവടു വെച്ചിരിക്കുന്നത്. വളരെ വേഗം തന്നെ ഇവരുടെ നൃത്തം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
പരീക്ഷയുടെ സമ്മര്‍ദ്ദത്തില്‍ നിന്നും പുറത്തുകടക്കാനായാണ് തങ്ങള്‍ ഇത്തരമൊരു ശ്രമം നടത്തിയതെന്നാണ് ജാനകിയും, നവീനും പറയുന്നത്. കോളജിലെ ഡാന്‍സ് ട്രൂപ്പ് അംഗങ്ങളുമാണ് ഇവര്‍. മുമ്പും നിരവധി ഡാന്‍സ് മത്സരങ്ങളില്‍ ഇവര്‍ പങ്കെടുത്തിട്ടുണ്ട്. മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് ജാനകി. നവീന്‍ നാലാം വര്‍ഷവും
30 സെക്കന്‍ഡ് നൃത്തം ജീവിതം മാറ്റി; ആശുപത്രിയിലെ ഡാന്‍സ് പിറന്നത് ഇങ്ങനെ | Naveen | Janaki | Viral
കോവിഡ് എന്ന മഹാമാരി ലോക ജനതയെ ആകെ ആശങ്കകൾക്കുള്ളിൽ താഴ്ത്തിയപ്പോൾ പലരും അതിൽ നിന്ന് കരകയറാനുള്ള രക്ഷാമാർഗ്ഗം തേടി അലയുകയായിരുന്നു. ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ജോലിയിൽ മുഴുകി ഇരുന്നതും മറ്റുള്ളവർക്ക് വേണ്ടി തങ്ങളുടെ ആരോഗ്യവും സുഖവും എല്ലാം വേണ്ടെന്ന് വച്ചതും ആരോഗ്യപ്രവർത്തകരും മെഡിക്കൽ വിദ്യാർഥികളും തന്നെയായിരുന്നു. വീണ്ടും മെഡിക്കൽ രംഗം സജീവമാകുമ്പോൾ ലഭിച്ച അല്പം ഇടവേളയിൽ ചെയ്ത വീഡിയോ ഡാൻസുമായി ഒറ്റരാത്രി സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്ന രണ്ടുപേരുടെ ചിത്രങ്ങളും നൃത്തച്ചുവടുകളും ആണ് ഇന്ന് സോഷ്യൽ മീഡിയ നയിക്കുന്ന പ്രധാന ഘടകം.
എന്ത് ചെയ്താലും ഇന്ന് സോഷ്യൽ മീഡിയയിൽ അതെല്ലാം വൈറൽ നല്ല നിലയിൽ തന്നെയാണ് നിലനിൽക്കുന്നത്. എന്ത് കാര്യത്തിനും സോഷ്യൽ മീഡിയയെ ആശ്രയിക്കുന്ന ഒരു കൂട്ടം ആളുകൾ നമ്മുടെ സമൂഹത്തിൽ ജീവിക്കുന്നു എന്നതിലുപരി സോഷ്യൽ മീഡിയ തന്നെ ജീവിതമാർഗ്ഗം ആക്കിയ ആളുകളും നമുക്കു ചുറ്റുമുണ്ട്. പലരും വിനോദത്തിനും വിജ്ഞാനത്തിനും ആയി സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ മറ്റുചിലർ ഈയൊരു മേഖലയെ ദുരുപയോഗം ചെയ്യുന്നത് വളരെയധികം പ്രശ്നങ്ങൾക്കും വിപത്തുകളും വഴിവെക്കുന്നുണ്ട്.
'പറയുന്നവര്‍ പറയട്ടെ, ഞങ്ങള്‍ക്കിതൊരു വിഷയമല്ല'; മറുപടിയുമായി ജാനകിയും നവീനും| Naveen | Janaki
മുപ്പത് സെക്കന്റ് നൃത്തത്തിലൂടെ വൈറലായ ജാനകി ഓംകുമാറിനും, നവീൻ റസാഖിനും എതിരെ സമൂഹ മാദ്ധ്യമങ്ങളിൽ നടക്കുന്ന വിദ്വേഷ പ്രചാരണത്തിൽ പ്രതിഷേധിച്ചും ഇരുവർക്കും പിന്തുണ പ്രഖ്യാപിച്ചും കൂടുതൽ മെഡിക്കൽ വിദ്യാർഥികൾ.നേരത്തെ ഇരുവരുടെയും നൃത്തത്തിന്റെ വീഡിയോ ജനപ്രീതി നേടിയതിന് പിന്നാലെയാണ് വർഗീയ പരാമർശങ്ങളും, വിദ്വേഷ പ്രചാരണങ്ങളും നടത്തി ഒരുകൂട്ടം ആളുകൾ സമൂഹ മാദ്ധ്യമങ്ങളിൽ രംഗത്ത് വന്നത്.