യുവതിയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്കായി ധീരവും സമയോചിതവുമായ ഇടപെടല്‍ നടത്തിയ എയര്‍ ഇന്ത്യ പൈലറ്റുമാരെയും ജീവനക്കാരെയും സിയാലിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ആകാശത്തില്‍ പിറവിയെടുത്ത കുഞ്ഞിനെ സ്വാഗതം ചെയ്ത് എയര്‍ഇന്ത്യ ആശംസ നേര്‍ന്നു. വെല്‍ക്കം കുഞ്ഞുവാവേ എന്ന ക്യാപ്ഷനോടെയാണ് എയര്‍ഇന്ത്യയുടെ ആശംസ.
യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലാക്കാൻ വിമാനം ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്കു തിരിച്ചുവിട്ടതിനെ തുടർന്ന് 6 മണിക്കൂർ വൈകിയാണു കൊച്ചിയിലെത്തിയത്.
പത്തനംതിട്ട സ്വദേശിനിയായ മരിയ ഫിലിപ്പും ആൺകുഞ്ഞും ഫ്രാങ്ക്ഫർട്ടിലെ ആശുപത്രിയിൽ സുഖമായിരിക്കുന്നു . ചൊവ്വാഴ്ച രാത്രി ലണ്ടനിൽനിന്നു പുറപ്പെട്ട എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനത്തിലാണു സംഭവം. ഇന്ത്യൻ സമയം രാത്രി 7 മണിയോടെയാണു പുറപ്പെട്ടത്. അത്താഴം കഴിഞ്ഞ് അൽപ സമയത്തിനുള്ളിൽ യുവതിക്കു പ്രസവ വേദന അനുഭവപ്പെട്ടു.
ഡോക്ടര്‍മാരെയും പിന്നാലെ നഴ്സിനെയും അന്വേഷിച്ചുള്ള അറിയിപ്പ് വന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരും നാല് നഴ്സുമാരും ക്യാബിന് ക്രൂവിലുള്ളവരും യുവതിയെ പരിചരിക്കാനെത്തി.
കൊച്ചിയിലേക്കുള്ള മലയാളി നഴ്സുമാരായ സ്റ്റെഫി മറിയം രാജു , ലീല, പ്രതിഭ എന്നിവരും , ഡോക്ടർമാരായ ഇർഷാദ്, റിച്ചു എന്നിവരും ഓടിയെത്തി യുവതിയെ കാബിൻ ക്രൂവിന്റെ റസ്റ്റിംഗ് സ്ഥലത്തേക്ക് മാറ്റി
തുടർന്ന് കാബിനിലുണ്ടായിരുന്ന കോട്ടണും , പാസഞ്ചേഴ്സിന്റെ പക്കൽ നിന്നും വാങ്ങിയ ടർക്കിയും , കത്രികയും ഉപയോഗിച്ചാണ് കുഞ്ഞിന്നെ പുറത്തെടുത്തത്. ആദ്യം കുഞ്ഞിന്റെ തല പുറത്തേക്കുവന്നു. ഡയബറ്റിക്കുള്ളതുകൊണ്ട് ഏറെ ശ്രദ്ധവേണ്ടിവന്നു. കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റാന്‍ ഒരു യാത്രക്കാരന്റെ കൈയിലുണ്ടായിരുന്ന കത്രികയാണ് ഉപയോഗിച്ചത്.
കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളില്ലായിരുന്നെങ്കിലും 3 മണിക്കൂറിനകം യുവതിക്കും കുഞ്ഞിനും മെഡിക്കൽ സഹായം അത്യാവശ്യമാണെന്നു ഡോക്ടർമാർ നിർദേശിച്ചു. വിമാനമപ്പോൾ കരിങ്കടലിനു കുറുകെ ബൾഗേറിയൻ വ്യോമപാതയിലൂടെ സഞ്ചരിക്കുകയായിരുന്നു.
വിമാനം നിയന്ത്രിച്ചിരുന്നത് ഷോമ സൂർ, ആർ.നാരംഗം എന്നീ പൈലറ്റുമാരും സെയ്ഫ് ടിൻവാല എന്ന ഫസ്റ്റ് ഓഫിസറും ചേർന്നായിരുന്നു. ഇവർ എയർ ഇന്ത്യയുടെ ഹെഡ് ഓഫിസുമായി ബന്ധപ്പെട്ട് വിമാനം ഏറ്റവുമടുത്ത ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലേക്കു തിരിച്ചുവിടാൻ അനുമതി നേടി. 2 മണിക്കൂർ പറക്കലാണു ഫ്രാങ്ക്ഫർട്ടിലേക്കുണ്ടായിരുന്നത്. രാത്രി 11നു വിമാനം ഫ്രാങ്ക്ഫർട്ടിലിറങ്ങി.
എയര്‍ ഇന്ത്യ വിമാനത്തിലെ സുഖപ്രസവത്തിന് നേതൃത്വം നല്‍കിയത് നേതൃത്വം നല്‍കിയത് വിമാനത്തിലെ ഡോക്ടര്‍മാരും മലയാളി നഴ്സ്മാരും
ലണ്ടന്‍-കൊച്ചി വിമാനത്തിലെ യാത്രക്കാരിയായ പത്തനംതിട്ട സ്വദേശിനി മരിയ ഫിലിപ്പിന്റെ സുഖപ്രസവത്തിന് നേതൃത്വം നല്‍കിയത് മലയാളി നഴ്സുമാരായ സ്റ്റെഫി മറിയം രാജു , ലീല എന്നിവരും , ഡോക്ടർമാരായ ഇർഷാദ്, റിച്ചു എന്നിവരും ആണ് .
വിമാനത്തിലെ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്ന ഗാലി താൽക്കാലിക പ്രസവമുറിയാക്കി മാറ്റുകയായിരുന്നു. വിമാനത്തിലെ തലയിണകളും തുണികളും ഉപയോഗിച്ചു. ഫസ്റ്റ് എയ്ഡ് കിറ്റ്, ഫിസിഷ്യൻസ് കിറ്റ് തുടങ്ങിയവയായിരുന്നു അടിയന്തര ഘട്ടത്തിൽ ആശ്രയമായത്. 7 മാസം ഗർഭകാലമായപ്പോഴായിരുന്നു പ്രസവം.
വീണ്ടും ആറു മണിക്കൂര്‍ യാത്ര തുടരാനാകുമോ എന്ന് പൈലറ്റ് അന്വേഷിച്ചപ്പോഴും അത്തരം ഒരു സാധ്യതയും സിമിയുടെ കാര്യത്തില്‍ ഇല്ലെന്നു ബോധ്യപ്പെടുത്താന്‍ ഇരു ഡോക്ടര്‍മാര്‍ക്കുമായി. വെറും ഏഴു മാസം ഗര്‍ഭിണിയായ ഒരു യുവതിക്ക് പ്രസവ സമയത്ത് ആവശ്യമായ ഒരു ഉപകരണം പോലും ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് രണ്ടു ജീവനുകളെ തുലാസില്‍ നിര്‍ത്തി ഡോക്ടര്‍മാരായ ഇര്‍ഷാദും റിച്ചുവും നിര്‍ണായകമായ തീരുമാനത്തില്‍ എത്തിയത്.
ഇരുവരുടെയും തീരുമാനം ശരിവച്ചു മിനിട്ടുകള്‍ക്കകം സിമി ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. സത്യത്തില്‍ ലഭ്യമായ മെഡിക്കല്‍ സംഘത്തിന് ഒരുക്കങ്ങള്‍ നടത്താന്‍ ഉള്ള സാവകാശം പോലും ലഭിക്കുന്നതിന് മുന്നേ പ്രസവം നടക്കുക ആയിരുന്നു. പ്ലാസന്റ മുറിച്ചെടുക്കാന്‍ ഉള്ള കത്രിക പോലും വിമാനത്തില്‍ ലഭ്യമായിരുന്നില്ലെന്നു കുഞ്ഞിനെ പുറത്തെടുക്കാന്‍ ഡോക്ടര്‍ ഇന്ഷാദിനൊപ്പം ഉണ്ടായിരുന്ന പോര്‍ട്സ്മൗത്തിലെ സീനിയര്‍ നഴ്സ് ലീല ബേബിയും ഓര്‍മ്മിക്കുന്നു.
എയർ ട്രാഫിക് കൺട്രോൾ ടവറുമായി ബന്ധപ്പെട്ടു വിമാനത്താവളത്തിൽ അടിയന്തര മെഡിക്കൽ സഹായം ഉറപ്പാക്കിയിരുന്നു. ഇറങ്ങിയ ഉടൻ റിമോട്ട് ബേയിലേക്കു മാറ്റി യുവതിയെയും കുഞ്ഞിനെയും ഇവരുടെ ഒരു ബന്ധുവിനെയും വിമാനത്തിൽ നിന്നിറക്കി ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.
സിമിയുടെ ഉറ്റ കൂട്ടുകാരി ജോലി ചെയ്യുന്ന ഹോസ്പിറ്റലിലാണ് ഇവര്‍ എത്തിച്ചേര്‍ന്നിരുന്നത്. വാര്‍ത്തയറിഞ്ഞു എത്തിയ കൂട്ടുകാരിയാണ് ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ആയ സിമിയെ സ്വീകരിക്കാന്‍ ഓടിയെത്തിയത്.
ഇപ്പോള്‍ സിമിയും ഭര്‍ത്താവ് ചെറിയാനും ഈ കൂട്ടുകാരിയുടെയും കുടുംബത്തിന്റെയും സംരക്ഷണയിലാണ്. കുഞ്ഞിന് ഒരു മാസത്തെ ആശുപത്രി പരിചരണം ആവശ്യമായതിനാല്‍ അതുവരെ സിമിയും ചെറിയാനും ജര്‍മനിയില്‍ കൂട്ടുകാരിക്കൊപ്പം കഴിയേണ്ടി വരും. എല്ലാ ദിവസവും എന്ന പോലെ കുഞ്ഞിനെ സന്ദര്‍ശിക്കാന്‍ ഇവര്‍ക്ക് അവസരവും ഒരുക്കിയിട്ടുണ്ട്.
പുലർച്ചെ ഫ്രാങ്ക്ഫർട്ടിൽ നിന്നു പുറപ്പെട്ട വിമാനം തിരിച്ചു രാവിലെ 9.45നു കൊച്ചിയിലിറങ്ങി. സാധാരണ പുലർച്ചെ 3.45നാണു കൊച്ചിയിലെത്തേണ്ടത്.
UCMI IRELAND (യു ക് മി ) The latest News, Your Doubts, Information, Help Request & Accommodation is at your Fingertips. Click on the WhatsApp links to Subscribe to our news and updates UCMI (യു ക് മി) 10 👉Click & JoinMid-air delivery: How AI ensured medicare for baby, mother https://t.co/WXJKzQpM2Y
— TOI Top Stories (@TOITopStories) October 6, 2021