വില്‍പ്പന 18,000 കോടിക്ക് നടന്നു.നഷ്ടത്തിലായ എയര്‍ ഇന്ത്യ കേന്ദ്രസർക്കാർ ടാറ്റ ഗ്രൂപ്പിന് വിറ്റു. സര്‍ക്കാര്‍ നിശ്ചയിച്ച റിസര്‍വ് തുകയേക്കാള്‍ 3000 കോടി അധികമാണ് ടാറ്റ സമര്‍പ്പിച്ച ലേലത്തുകയെന്നായിരുന്നു വിവരം. 18,000 കോടി രൂപയ്ക്കാണ് വില്‍പ്പന നടത്തിയിരിക്കുന്നത്. 2022 സാമ്പത്തിക വർഷത്തിലായിരിക്കും കെെമാറ്റ നടപടി പൂർത്തിയാകുക. ഇതോടെ 68 വര്‍ഷങ്ങള്‍ക്കു ശേഷം ടാറ്റയുടെ കൈകളിലേക്ക് എത്തുന്നു. മഹാരാജയുടെ രാജ പ്രതാപത്തിലേക്ക് എയര്‍ ഇന്ത്യ തിരിച്ചെത്തുകയാണ്.
1932-ല്‍ ജെ.ആര്‍.ഡി. ടാറ്റ സ്ഥാപകനായ ടാറ്റ സണ്‍സ് ആരംഭിച്ച ടാറ്റ എയര്‍ലൈന്‍സ് സ്വാതന്ത്രാനന്തരം 1946-ലാണ് എയർ ഇന്ത്യയായത്. 1948-ല്‍ 49 ശതമാനം ഓഹരി സർക്കാർ ഏറ്റെടുത്തു. 1953-ല്‍ സർക്കാർ ഭൂരിഭാഗം ഓഹരിയും ഏറ്റെടുത്തെങ്കിലും 1977 വരെ ജെ.ആര്‍.ഡി. ടാറ്റ ആയിരുന്നു എയര്‍ ഇന്ത്യയുടെ ചെയര്‍മാന്‍.
സര്‍ക്കാര്‍ നിശ്ചയിച്ച റിസര്‍വ് തുകയേക്കാള്‍ 3000 കോടി അധികമാണ് ടാറ്റ സമര്‍പ്പിച്ച ലേലത്തുകയെന്നായിരുന്നു വിവരം.15,000 കോടിക്കും 20,000 കോടിക്കും ഇടയിലായിരുന്നു റിസര്‍വ് തുകയെന്നാണ് സൂചന. ടാറ്റക്ക് ഒപ്പം ലേലത്തില്‍ രംഗത്തുണ്ടായിരുന്ന സ്‌പൈസ് ജെറ്റ് സ്ഥാപകന്‍ അജയ് സിംഗിന്റെ ലേല തുകയേക്കാള്‍ 5000 കോടി അധികമാണ് എയർ ഇന്ത്യയ്ക്കായി ടാറ്റാ സണ്‍സ് മുന്നോട്ടുവെച്ചത്.
2007 മുതല്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യയുടെ ആകെ കടം 60,000 കോടി രൂപയാണെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രതിദിനം 20 കോടി രൂപയാണ് എയർ ഇന്ത്യയുടെ പ്രവർത്തനത്തിനായി കേന്ദ്ര സര്‍ക്കാരിനുണ്ടാകുന്ന നഷ്ടമെന്നും മുന്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി നേരത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ വിറ്റഴിക്കല്‍ നടപടി. എയർ ഏഷ്യ ഉൾപ്പടെ നിരവധി സർവീസുകൾ കയ്യാളുന്ന ടാറ്റ എല്ലാം കൂടെ ലയിപ്പിച്ച് ഒരു എയർ ലൈൻ ആകുമെന്നും സൂചനകൾ ഉണ്ട്.
ഒരു കാലത്ത് ടാറ്റയുടെ അഭിമാന കമ്പനിയായ എയർഇന്ത്യ ചരിത്രത്തിന്റെ കാവ്യ നീതി എന്നോണം അതെ കമ്പനിയുടെ കരങ്ങളിൽ എത്തിപ്പെട്ടു. ഡിസംബറോടെ ഏറ്റെടുക്കൽ ജോലികൾ പൂർത്തിയാക്കി പുതു വർഷത്തിൽ മഹാരാജ കുതിച്ചുയരും.
സർവീസുകൾ ഉളപ്പടെ ഉള്ള നല്ല മാറ്റങ്ങൾ പ്രതീഷിക്കാം. ഏറ്റെടുക്കൽ ശരിവച്ചു രത്തൻ ടാറ്റ ട്വീറ്റ് ചെയ്‌തു. എയർഇന്ത്യയുടെ പ്രവർത്തനം മികവുറ്റതാക്കുക ശ്രമകരമാണ്. എങ്കിലും ഏവിയേഷൻ മേഖലയിൽ ടാറ്റ ഗ്രൂപ്പിന്റെ സാന്നിധ്യം വര്ധിക്കയാണ്. ജെ.ആർ.ഡി ടാറ്റ സ്ഥാപിച്ച എയർ ഇന്ത്യ ഒരു കാലത്ത് ലോകത്തെ തന്നെ അഭിമാന വിമാന കമ്പനിയായിരുന്നു. നഷ്ടപ്പെട്ടപ്രതാപം എയർ ഇന്ത്യ വീണ്ടെടുക്കുക തന്നെ ചെയ്യും- ട്വീറ്റിൽ രത്തൻ ടാറ്റ ഉറപ്പു നൽകി.
#FlyAI: Doha was one of the destinations Maharajah started frequenting in his early days. Adding an indomitable style and grace to every journey! #MaharajahReigns #GlobalMascot #IconicJourneys pic.twitter.com/HVlE4kGDZg
— Air India (@airindiain) October 8, 2021
കടപ്പാട് : രത്തൻ ടാറ്റ ട്വിറ്റർ
UCMI IRELAND (യു ക് മി ) The latest News, Your Doubts, Information, Help Request & Accommodation is at your Fingertips. Click on the WhatsApp links to Subscribe to our news and updates UCMI (യു ക് മി) 10 👉Click & Join