ഏപ്രില്‍ മുതല്‍ മൂന്നു മാസം കൊണ്ട് ഇന്ത്യയിലേക്ക് എത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപം 22.53 ശതകോടി ഡോളര്‍. വ്യാപാര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 90 ശതമാനം അധികമാണിത്.
കരുതല്‍ശേഖരം ഇനിയും ഉയര്‍ത്തുമെന്ന സൂചനകളാണ് ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്തദാസും നല്‍കുന്നത്. ഓഗസ്റ്റ് ആറിന് അവസാനിച്ച ആഴ്ചയിലിത് 62,146.4 കോടി ഡോളറിലെത്തി പുതിയ ഉയരം കുറിച്ചിരുന്നു. ഇപ്പോഴത്തെ നിലവാരമനുസരിച്ച് 16 മാസത്തേക്കുള്ള ഇറക്കുമതിച്ചെലവിന് ശേഖരം മതിയാകും.
ആകെ നിക്ഷേപത്തില്‍ 27 ശതമാനവും ഓട്ടോ മൊബീല്‍ വ്യവസായത്തിലാണ് എന്നത് ശ്രദ്ധേയമായി. കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ മേഖലയില്‍ 17 ശതമാനവും ഹാര്‍ഡ്‌വെയര്‍ മേഖലയില്‍ 11 ശതമാനവും നേരിട്ടുള്ള വിദേശ നിക്ഷേപം എത്തി.
നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ വരുത്തിയ പരിഷ്‌കാരങ്ങളും നിക്ഷേപത്തിനുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് കൂടുതല്‍ മെച്ചപ്പെട്ടതുമാണ് നേട്ടത്തിന് കാരണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്‌റ്റേഴ്‌സ് (എഫ്പിഐ) ഓഗസ്റ്റില്‍ ഇന്ത്യന്‍ ഓഹരികളില്‍ 50.01 ശതകോടി ഡോളര്‍ നിക്ഷേപിച്ചതായി നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി പുറത്തു വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
65,500 കോടി ഡോളറിലേക്ക് ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം. നേരത്തേയിത് 64,500 കോടി ഡോളര്‍വരെയാകുമെന്നായിരുന്നു ബാര്‍ക്ലേയ്‌സ് കണക്കാക്കിയിരുന്നത്.
ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം നടപ്പ് സാമ്പത്തിക വർഷം അവസാനത്തോടെ 65,500 കോടി ഡോളറാകുമെന്ന് വിലയിരുത്തൽ. വിനിമയവിപണിയുടെ സുസ്ഥിരത മുന്‍നിര്‍ത്തി ആര്‍.ബി.ഐ. തുടര്‍ച്ചയായി ശേഖരം ഉയര്‍ത്തുന്നതു പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.
ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം ഓഗസ്റ്റ് 18-ന് അവസാനിച്ച ആഴ്ചയില്‍ 210 കോടി ഡോളര്‍ കുറഞ്ഞ് 61,936.5 കോടി ഡോളറായി കുറഞ്ഞിരുന്നു. വിദേശ കറന്‍സിയിലും സ്വര്‍ണത്തിലുമുള്ള ശേഖരം കുറഞ്ഞതിനെത്തുടര്‍ന്നായിരുന്നു ഇത്.