അപൂർവ രോഗം ബാധിച്ച ആറ് മാസം പ്രായമുള്ള കുട്ടിക്ക് ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സർക്കാർ സത്യവാങ്മൂലം സമർപ്പിക്കുന്നില്ലെന്ന് പരാതി. ജൂൺ 28 നകം എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശം നൽകിയിരുന്നെങ്കിലും സർക്കാർ നടപടി സ്വീകരിച്ചില്ലെന്ന് കുട്ടിയുടെ പിതാവ് ആരിഫ് ട്വന്റിഫോറിനോട് പറഞ്ഞു.
സ്പൈനൽ മസ്കുലർ അട്രോഫി എന്ന രോഗം ബാധിച്ച ആരിഫിന്റെ കുഞ്ഞിന് മരുന്നിന് വേണ്ടത് 16 കോടിയിലധികം രൂപയാണ്. മരുന്ന് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യാനും ആവശ്യമായ ചികിത്സ നൽകാനും സർക്കാരിനോട് നിർദേശിക്കണമെന്നായിരുന്നു ഹൈക്കോടതിയിലെത്തിയ ഹർജിയിലെ ആവശ്യം. ആരോഗ്യ മന്ത്രിയെ വിവരമറിയിച്ചെങ്കിലും അനുകൂല നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് പെരിന്തൽമണ്ണ സ്വദേശി ആരിഫ് കോടതിയെ സമീപിച്ചത്. വിഷയം ഗൗരവമെന്നും ജൂൺ 28നകം വിശദമായ എതിർ സത്യവാങ്മൂലം നൽകണമെന്നും ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. എന്നാൽ സർക്കാർ കോടതി നിർദേശം പരിഗണിച്ചില്ല.
മൂന്ന് മാസത്തോളമായി കോഴിക്കോട് മെഡിക്കൽ കോളജിൽ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ വെന്റിലേറ്ററിലാണ് ആരിഫിന്റെ കുഞ്ഞ്. പല തവണ വൈറസ് ബാധയുണ്ടാവുകയും ചെയ്തു. ചികിത്സ ഇനിയും വൈകിയാൽ സ്ഥിതി കൂടുതൽ വഷളാകും. കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി ഉദാര മനസ്ക്കരുടെ സഹായത്തോടെ ചികിത്സക്ക് ആവശ്യമായ പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരിഫ്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
Ac Name:Arif
Branch: mankada
Fedaral bank
AC NO :16320100118821
Ifsc:FDRL0001632
Google pay:8075393563
Contact number:8075393563