"നഴ്സുമാർ മലയാളം സംസാരിക്കരുത് കേൾക്കരുത് വിവാദ സർക്കുലർ പിൻവലിച്ചു" GIPMER

ആശയവിനിമയം ഹിന്ദിയിലോ ഇംഗ്ലീഷിലോ മതി! പ്രതിഷേധം കനത്തു  വിവാദ സർക്കുലർ പിൻവലിച്ചു ആശുപത്രി. 

മലയാള ഭാഷാ വിരോധം  ഭരണഘടനാ വിരുദ്ധമെന്ന് വിമർശിച്ച് വിവിധ രംഗത്തുള്ളവരും  നഴ്‌സസ് യൂണിയന്റെ പ്രതിനിധികളും  പ്രശ്‌നം ഏറ്റു പിടിച്ചതോടെ  ജി ബി പന്ത് ആശുപത്രിയിലെ വിവാദ സർക്കുലർ റദ്ദാക്കി. മലയാളം സംസാരിക്കരുത് എന്ന തരത്തിൽ രാജ്ഘട്ട് ജവാഹർലാൽ നെഹ്‌റു മാർഗിലെ ജി.ബി. പന്ത് ആശുപത്രിയിലാണു നഴ്‌സിങ് ഓഫിസർമാർ മലയാളം സംസാരിക്കുന്നതു വിലക്കി നഴ്‌സിങ് സൂപ്രണ്ട് സർക്കുലർ ഇറക്കിയത്.

സംസ്ഥാന സർക്കാരിനു കീഴിലുള്ള ഗോവിന്ദ് വല്ലഭ് പന്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ ഒട്ടേറെ മലയാളി നഴ്‌സുമാർ ജോലി ചെയ്യുന്നുണ്ട്. ഇവർ തമ്മിൽ പലപ്പോഴും ആശയവിനിമയം നടത്തുന്നതു മലയാളത്തിലുമാണ്. ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടുള്ള ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് മലയാളം .ഇന്ത്യൻ ഭരണഘടനയോട് തന്നെയുള്ള വെല്ലുവിളി ആയിരുന്നു ആ സർക്കുലർ എ്ന്നതാണ് കേരള സർക്കാരിന്റേ നിലപാട്. 

നഴ്സിങ് സൂപ്രണ്ടന്റിന്റെ ഉത്തരവിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഉത്തരവ് പിൻവലിക്കണമെന്ന് ഡൽഹി സർക്കാരും ആവശ്യപ്പെട്ടിരുന്നു. അതിനിടെ, ഭാഷാ വിവേചനത്തിനെതിരെ വൻ വിമര്‍ശനമാണ് നാനാതുറയിൽനിന്നും ഉയർന്നത്. ഡൽഹി ജിബി പന്ത് ആശുപത്രിയിലെ മലയാളം വിലക്കിനെ വിമർശിച്ച് നേതാക്കളും സമൂഹമാധ്യമങ്ങളിൽ ഹാഷ്ടാഗ് ക്യാംപയ്നും നടന്നു.  #RightToSpeakMalayalam എന്ന പേരിൽ ഹാഷ്ടാഗ് ക്യാംപെയ്നാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്.

രണ്ടു വർഷമായി കേരളത്തിൽനിന്നുള്ള നഴ്സുമാരെ കോവിഡ് ഡ്യൂട്ടിക്ക് മാത്രമേ ഇടാറുള്ളൂവെന്നും വടക്കേ ഇന്ത്യയിൽ നിന്നുള്ളവരിൽ ഈ ഡ്യൂട്ടി കിട്ടാത്തവരുണ്ടെന്നും മലയാളി നഴ്സുമാർ പറഞ്ഞു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മിസോറം തുടങ്ങി വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ ആശുപത്രി ജീവനക്കാരായി ഉണ്ടെന്നും അവരെല്ലാം പ്രാദേശിക ഭാഷയിൽതന്നെയാണ് സംസാരിക്കുന്നതെന്നും നഴ്സുമാർ ചൂണ്ടിക്കാട്ടി

രോഗികൾക്കും സഹപ്രവർത്തകർക്കും മലയാളം സംസാരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന്   പരാതി ലഭിച്ചിട്ടുണ്ടെന്നും മലയാളം അറിയാത്ത രോഗികൾക്കും സഹപ്രവർത്തകർക്കും ഇതു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നഴ്‌സിങ് സൂപ്രണ്ടിന്റെ സർക്കുലർ. ജോലി സ്ഥലത്തു മലയാളം കേൾക്കരുതെന്നും ആശയവിനിമയം ഹിന്ദിയിലോ ഇംഗ്ലീഷിലോ ആകണമെന്നുമാണ് നിർദ്ദേശം. നിർദ്ദേശം ലംഘിച്ചാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും സർക്കുലർ മുന്നറിയിപ്പു നൽകുന്നുണ്ടായിരുന്നു.

 ഈ സർക്കുലറിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനു പിന്നാലെ വിമർശനവുമായി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ശശി തരൂർ, ജയ്റാം രമേശ്, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. 

മാതൃഭാഷ സംസാരിക്കാനുള്ള സ്വാതന്ത്ര്യം തടയാനുള്ള നീക്കത്തിൽ നിന്ന് അധികൃതർ പിന്തിരിയണമെന്ന ആവശ്യം ശക്തമായതോടെ ഉത്തരവ് പിൻവലിച്ച് ആശുപത്രി അധികൃതർ രംഗത്ത് വന്നിട്ടുള്ളതായി  കാണുന്നു. ആശുപത്രി അധികൃതർക്ക് സർക്കാർ കാരണം കാണിക്കൽ നോട്ടിസ് നൽകിയതായും അറിയുന്നു. സർക്കുലർ ഇറക്കിയവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.ഈ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി ശിവൻകുട്ടി പ്രതികരിച്ചു. 

 രാഹുൽ ഗാന്ധിയും ശശി തരൂരും അടക്കമുള്ളവർ ആശുപത്രിയിൽ മലയാളം സംസാരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. ആശങ്ക അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കെ സി വേണുഗോപാൽ കത്തും അയച്ചു. ഉത്തരവ് പിൻവലിച്ച് ആശുപത്രി അധികൃതർ മാപ്പ് പറയണമെന്ന് നഴ്‌സസ് യൂണിയനും ആവശ്യപ്പെട്ടിരുന്നു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും സംസ്ഥാന സർക്കാരിന്റെ പ്രതിഷേധം അറിയിച്ചു. ഇതോടെയാണ് സർക്കുലർ റദ്ദാക്കുന്നത്.എന്നാൽ, മലയാളി നഴ്സുമാരോട് സൂപ്രണ്ടിനുള്ള വിരോധമാണ് നീക്കത്തിനു പിന്നിലെന്നാണ് മലയാളി നഴ്സുമാർ പറഞ്ഞിരുന്നത്. 

ലക്ഷക്കണക്കിനു മലയാളികൾ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന രാജ്യതലസ്ഥാന നഗരത്തിലെ ആശുപത്രിയിൽ ഇത്തരമൊരു വിലക്കു നേരിടേണ്ടിവരുന്നത് വിചിത്രമാണെന്ന വിമർശനം ഉയർന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ  സർക്കാർ ഇടപെടുന്നത്. ഡൽഹി സർക്കാർ ആശുപത്രിയോട്  വിശദീകരണവും  ആശുപത്രി അധികൃതർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകുകയും ചെയ്‌തിരുന്നു. 


യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...