ആശയവിനിമയം ഹിന്ദിയിലോ ഇംഗ്ലീഷിലോ മതി! പ്രതിഷേധം കനത്തു വിവാദ സർക്കുലർ പിൻവലിച്ചു ആശുപത്രി.
മലയാള ഭാഷാ വിരോധം ഭരണഘടനാ വിരുദ്ധമെന്ന് വിമർശിച്ച് വിവിധ രംഗത്തുള്ളവരും നഴ്‌സസ് യൂണിയന്റെ പ്രതിനിധികളും പ്രശ്‌നം ഏറ്റു പിടിച്ചതോടെ ജി ബി പന്ത് ആശുപത്രിയിലെ വിവാദ സർക്കുലർ റദ്ദാക്കി. മലയാളം സംസാരിക്കരുത് എന്ന തരത്തിൽ രാജ്ഘട്ട് ജവാഹർലാൽ നെഹ്‌റു മാർഗിലെ ജി.ബി. പന്ത് ആശുപത്രിയിലാണു നഴ്‌സിങ് ഓഫിസർമാർ മലയാളം സംസാരിക്കുന്നതു വിലക്കി നഴ്‌സിങ് സൂപ്രണ്ട് സർക്കുലർ ഇറക്കിയത്.രോഗികൾക്കും സഹപ്രവർത്തകർക്കും മലയാളം സംസാരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും മലയാളം അറിയാത്ത രോഗികൾക്കും സഹപ്രവർത്തകർക്കും ഇതു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നഴ്‌സിങ് സൂപ്രണ്ടിന്റെ സർക്കുലർ. ജോലി സ്ഥലത്തു മലയാളം കേൾക്കരുതെന്നും ആശയവിനിമയം ഹിന്ദിയിലോ ഇംഗ്ലീഷിലോ ആകണമെന്നുമാണ് നിർദ്ദേശം. നിർദ്ദേശം ലംഘിച്ചാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും സർക്കുലർ മുന്നറിയിപ്പു നൽകുന്നുണ്ടായിരുന്നു.
ഈ സർക്കുലറിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനു പിന്നാലെ വിമർശനവുമായി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ശശി തരൂർ, ജയ്റാം രമേശ്, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.
മാതൃഭാഷ സംസാരിക്കാനുള്ള സ്വാതന്ത്ര്യം തടയാനുള്ള നീക്കത്തിൽ നിന്ന് അധികൃതർ പിന്തിരിയണമെന്ന ആവശ്യം ശക്തമായതോടെ ഉത്തരവ് പിൻവലിച്ച് ആശുപത്രി അധികൃതർ രംഗത്ത് വന്നിട്ടുള്ളതായി കാണുന്നു. ആശുപത്രി അധികൃതർക്ക് സർക്കാർ കാരണം കാണിക്കൽ നോട്ടിസ് നൽകിയതായും അറിയുന്നു. സർക്കുലർ ഇറക്കിയവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.ഈ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി ശിവൻകുട്ടി പ്രതികരിച്ചു.
രാഹുൽ ഗാന്ധിയും ശശി തരൂരും അടക്കമുള്ളവർ ആശുപത്രിയിൽ മലയാളം സംസാരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. ആശങ്ക അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കെ സി വേണുഗോപാൽ കത്തും അയച്ചു. ഉത്തരവ് പിൻവലിച്ച് ആശുപത്രി അധികൃതർ മാപ്പ് പറയണമെന്ന് നഴ്‌സസ് യൂണിയനും ആവശ്യപ്പെട്ടിരുന്നു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും സംസ്ഥാന സർക്കാരിന്റെ പ്രതിഷേധം അറിയിച്ചു. ഇതോടെയാണ് സർക്കുലർ റദ്ദാക്കുന്നത്.എന്നാൽ, മലയാളി നഴ്സുമാരോട് സൂപ്രണ്ടിനുള്ള വിരോധമാണ് നീക്കത്തിനു പിന്നിലെന്നാണ് മലയാളി നഴ്സുമാർ പറഞ്ഞിരുന്നത്.
ലക്ഷക്കണക്കിനു മലയാളികൾ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന രാജ്യതലസ്ഥാന നഗരത്തിലെ ആശുപത്രിയിൽ ഇത്തരമൊരു വിലക്കു നേരിടേണ്ടിവരുന്നത് വിചിത്രമാണെന്ന വിമർശനം ഉയർന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ സർക്കാർ ഇടപെടുന്നത്. ഡൽഹി സർക്കാർ ആശുപത്രിയോട് വിശദീകരണവും ആശുപത്രി അധികൃതർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകുകയും ചെയ്‌തിരുന്നു.
മലയാളി നഴ്സുമാർ നല്ല ദയ ഉള്ളവരും രോഗികളോട് വളരെ മാന്യമായ രീതിയിൽ പെരുമാറുന്നവരും ആണ്. അവർക്ക് എന്തു കൊണ്ട് മലയാളത്തിൽ സംസാരിക്കാൻ പാടില്ല. #StandWithMalyaliNurses pic.twitter.com/yOsUX3IKxX
— Hemant Rajaura (@hemantrajora_) June 6, 2021