രണ്ട് ഇസ്രായേലി സ്ത്രീകൾ പലസ്തീൻ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് ശേഷം ഗാസയിൽ ഒമ്പത് കുട്ടികളടക്കം 26 ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് ആംബുലൻസ് സർവീസ് മേധാവി പറഞ്ഞു.
തെക്കൻ ഇസ്രായേലിലെ ഗാസ മുനമ്പിനടുത്തുള്ള അഷ്‌കെലോൺ നഗരത്തിൽ രണ്ട് വീടുകളിൽ ഉണ്ടായ രണ്ട് വ്യത്യസ്ത പഅക്രമണങ്ങളിൽ ഇസ്രായേൽ പൗരന്മാർ കൊല്ലപ്പെട്ടു.
ഇസ്രയേലിന്റെ തിരിച്ചടിയിൽ, ഇസ്രായേലി യുദ്ധവിമാനങ്ങൾ, ആക്രമണ ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ എന്നിവയിൽ നിന്നുള്ള ബോംബുകളും റോക്കറ്റുകളും ഹമാസ് കമാൻഡറുടെ വീട് ഉൾപ്പെടെ 130 ലധികം "ഹമാസ് സൈനിക ലക്ഷ്യങ്ങളിൽ" പതിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
ഇസ്ലാമിക് ജിഹാദിന്റെ റോക്കറ്റ് യൂണിറ്റിന്റെ തലവനായിരുന്നു സമീഹ് അൽ മംലൂക്കും , മറ്റ് മുതിർന്ന തീവ്രവാദികളും കൊല്ലപ്പെട്ടുവെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.
സംഭവുമായി ബന്ധപ്പെട്ട് ഇസ്രായേലിലെ ഇന്ത്യൻ എംബസിയിൽ നിന്ന് കൂടുതൽ ഔദ്യോഗിക വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ പത്തുവർഷമായി സൗമ്യ അഷ്കലോണിൽ കെയർ ഗീവറായി ജോലി ചെയ്യുകയായിരുന്നു. 2017 ൽ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭർത്താവും മകനും നാട്ടിലാണ്. ഇസ്രായോൽ പാലീസ്തീൻ അതിർത്തിയിലെ സംഘർഷത്തെ തുടർന്ന് ഈ മേഖലയിൽ ചെയ്യുന്ന മലയാളിസമൂഹം വലിയ ആശങ്കയിലാണ്.
— V. Muraleedharan (@MOS_MEA) May 11, 2021Spoke with the family of Ms Soumya Santhosh to convey my deep condolences at her tragic demise during the rocket attacks from Gaza today. Assured all possible assistance.
We have condemned these attacks and the violence in Jerusalem, and urged restraint by both sides.
ഇന്ന് ഗാസയിൽ നിന്നുള്ള റോക്കറ്റ് ആക്രമണത്തിനിടെയുണ്ടായ ദാരുണമായ നിര്യാണത്തിൽ എന്റെ അനുശോചനം അറിയിക്കാൻ ശ്രീമതി സൗമ്യ സന്തോഷിൻറെ കുടുംബവുമായി സംസാരിച്ചു. സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പ്. ഈ ആക്രമണങ്ങളെയും ജറുസലേമിലെ അക്രമത്തെയും ഞങ്ങൾ അപലപിച്ചു, ഒപ്പം ഇരുവിഭാഗവും സംയമനം പാലിക്കാൻ ഞങ്ങൾ അഭ്യർത്ഥിച്ചു വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു .
മിസൈൽ ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളുമായി ഇസ്രായേലിൽ നിന്നും ഫേസ്ബുക്ക് ലൈവ് മലയാളി സനൂജ് | വീഡിയോ കാണുക
വീഡിയോ കാണുക 1