ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചതിനെതിരെയുള്ള ഹര്‍ജിയില്‍ കോടതി വിധി പുറത്തിറങ്ങി
സംസ്ഥാനത്ത് ആർടിപിസിആർ പരിശോധനാ നിരക്ക് 500 ആക്കിയ സർക്കാർ ഉത്തരവ് സ്‌റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി.
സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ ഇല്ല. സ്‌റ്റേ വേണമെന്ന ലാബുകളുടെ ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയായി തുടരും.135 രൂപ മുതല്‍ 245 രൂപ വരെയാണ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താന്‍ ചിലവ് വരുന്നതെന്ന് കോടതി കണ്ടെത്തി.
കുറഞ്ഞ നിരക്കില്‍ പരിശോധന നടത്താന്‍ വിസമ്മതിക്കുന്ന ലാബുകള്‍ക്കെതിരെ നടപടി എടുക്കരുതെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്ന് 500 രൂപയായി വെട്ടിക്കുറച്ചതിനെതിരെയാണ് സ്വകാര്യ ലാബ് ഉടമകള്‍ കോടതിയെ സമീപിച്ചത്. വിപണി നിരക്ക് അനുസരിച്ച് ടെസ്റ്റിനു വേണ്ട സംവിധാനങ്ങള്‍ക്ക് 240 രൂപ മാത്രമാണ് ചിലവ് എന്ന് വിലയിരുത്തിയാണ് സര്‍ക്കാര്‍ നിരക്ക് 500 രൂപയായി കുറച്ചതെന്ന് കോടതിയെ ബോധിപ്പിച്ചിരുന്നു.
നേരത്തെ ആർടിപിസിആർ നിരക്ക് കേരളത്തിൽ 1700 രൂപയായിരുന്നു. വിപണിയിൽ ടെസ്റ്റിന് വേണ്ട ഉപകരണങ്ങൾക്ക് 240 രൂപ മാത്രമാകും ചെലവ്. ഇത് വിലയിരുത്തിയാണ് നിരക്ക് കുറച്ചതെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. അതേസമയം പരിശോധനാ നിരക്ക് കുറച്ചത് പരിശോധനാ ഫലത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും ലാബുകൾക്ക് ബാധ്യതയുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് സ്റ്റേ ചെയ്യുകയോ സബ്‌സിഡി ലഭ്യമാക്കുകയോ വേണമെന്ന് ലാബ് ഉടമകൾ ആവശ്യപ്പെട്ടത്.