രാജ്യത്തെ 48 ആം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍.വി. രമണ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ കനത്ത കൊവിഡ് നിയന്ത്രണങ്ങളോടെയായിരുന്നു ചടങ്ങ്.
ജസ്റ്റിസ് നുതലപാട്ടി വെങ്കട്ട രമണ എന്ന എന്‍.വി. രമണയാണ് രാജ്യത്തിന്റെ പുതിയ ചീഫ് ജസ്റ്റിസ്. രാഷ്ട്രപതി ഭവനിലെ അശോക ഹാളില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു എന്‍.വി. രമണയുടെ സത്യപ്രതിജ്ഞ.
പിന്‍ഗാമിയെ ശുപാര്‍ശ ചെയ്യാന്‍ ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ചീഫ് ജസ്റ്റിസിന് കത്ത് അയച്ചിരുന്നു. ഇതിന് മറുപടിയായാണ് ബോബ്‌ഡെ എന്‍ വി രമണയുടെ പേര് ശുപാര്‍ശ ചെയ്തത്. ശുപാര്‍ശയ്ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയതോടെ നിയമനം ഔദ്യോഗികമായി . രാഷ്ട്രപതി അംഗീകാരം നല്‍കിയാതിനാൽ ജസ്റ്റിസ് രമണ ഇന്ത്യയുടെ 48ാമത് ചീഫ് ജസ്റ്റിസായി ഇന്ന് ഏപ്രില്‍ 24 ന് സത്യപ്രതിജ്ഞ ചെയ്തു . ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ കാലാവധി ഈ വര്‍ഷം ഏപ്രില്‍ 23 നാണ് അവസാനിച്ചു .
ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ നിലവില്‍ സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് എന്‍ വി രമണ. 1957 ഓഗസ്റ്റ് 27 ന് ജനിച്ച അദ്ദേഹത്തിന് 2022 ഓഗസ്റ്റ് 26 വരെ സര്‍വീസ് ബാക്കിയുണ്ട്. 2000 ജൂണിലാണ്
എന്‍ വി രമണ ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടത്. 2014 ല്‍ അദ്ദേഹം സുപ്രിം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു.