കേരളത്തിൽ ഇന്ന് 4538 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 3847 പേർക്ക് രോഗമുക്തിയുണ്ടായി. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ 3997 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ 249 പേരുടെ ഉറവിടം വ്യക്തമല്ല. 36027 സാമ്പിൾ 24 മണിക്കൂറിൽ പരിശോധിച്ചു. സംസ്ഥാനത്ത് ഇതുവരെ 1,79,922 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. നിലവിൽ 57879 സജീവ കേസുകൾ നിലവിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് അവലോകന യോഗം നേരത്തെയായതിനാൽ കണക്കുകൾ പൂർണമായി ലഭ്യമായില്ലെന്ന് അദ്ദേഹംപറഞ്ഞു.
ഇന്നത്തെ കൊവിഡ് കേസുകൾ ജില്ല തിരിച്ച്
കോഴിക്കൊട് ജില്ലയിലാണ് ഇന്ന് കൊവിഡ് കേസുകൾ ഉയർന്ന തോതിൽ. കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂര്‍ 383, പാലക്കാട് 378, കൊല്ലം 341, കണ്ണൂര്‍ 310, ആലപ്പുഴ 249, കോട്ടയം 213, കാസര്‍കോട് 122, ഇടുക്കി 114, വയനാട് 44, പത്തനംതിട്ട 38 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗമുക്തി നേടിയവരുടെ വിവരങ്ങൾ
കൊവിഡ് ചികിത്സയിൽ കഴിഞ്ഞ 3347 പേരുടെ പരിശോധനാഫലം നെഗറ്റീവായി. തിരുവനന്തപുരം 506, കൊല്ലം 182, പത്തനംതിട്ട 150, ആലപ്പുഴ 349, കോട്ടയം 122, ഇടുക്കി 36, എറണാകുളം 220, തൃശൂര്‍ 240, പാലക്കാട് 200, മലപ്പുറം 421, കോഴിക്കോട് 645, വയനാട് 63, കണ്ണൂര്‍ 124, കാസര്‍കോട് 89 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.
20 കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ച് സർക്കാർ
സംസ്ഥാനത്ത് ഇന്ന് 20 കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ചതായി സർക്കാർ വ്യക്തമാക്കി. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി കരുണാകരന്‍ നായര്‍ (79), നരുവാമൂട് സ്വദേശി ബാലകൃഷ്ണന്‍ (85), വെഞ്ഞാറമൂട് സ്വദേശിനി വിജയമ്മ (68), ആലപ്പുഴ ചേര്‍ത്തല സ്വദേശി വേണു (40), ആലപ്പുഴ സ്വദേശി രാധാകൃഷ്ണന്‍ (69), കോട്ടയം ചങ്ങനാശേരി സ്വദേശിനി ഹസീന (48), നീലംപേരൂര്‍ സ്വദേശി ഷൈന്‍ സുരഭി (44), ചങ്ങനാശേരി സ്വദേശി മണിയപ്പന്‍ (63), മലപ്പുറം വേങ്ങര സ്വദേശി ഐഷ (77), കവനൂര്‍ സ്വദേശി മമ്മദ് (74), തിരൂരങ്ങാടി സ്വദേശി ലിരാര്‍ (68), കോഴിക്കോട് വടകര സ്വദേശി കെ.എന്‍. നസീര്‍ (42), വേളം സ്വദേശി മൊയ്ദു (66), പെരുവയല്‍ സ്വദേശി അബൂബക്കര്‍ (66), തൂണേരി സ്വദേശി കുഞ്ഞബ്ദുള്ള (70), തേക്കിന്‍തോട്ടം മുഹമ്മദ് ഷാജി (53), കാസര്‍ഗോഡ് കൂതാളി സ്വദേശിനി ഫാത്തിമ (80), പുത്തൂര്‍ സ്വദേശിനി ഐസാമ്മ (58), കാസര്‍ഗോഡ് സ്വദേശിനി കമല (60), പീലിക്കോട് സ്വദേശി സുന്ദരന്‍ (61), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 697 ആയി.
സംസ്ഥാനത്ത് ആശങ്ക ശക്തമാകുന്നു
കൊവിഡ്-19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ആശങ്ക തുടരുകയാണ്. ദിനം പ്രതിയുള്ള കണക്കുകൾ അതിവേഗമാണ് വർധിക്കുന്നത്. രോഗബാധിതരുടെ എണ്ണം ഉയരുന്നതിനൊപ്പം മരണനിരക്കും വർധിച്ചു. സമ്പർക്കത്തിലൂടെയുള്ള കൊവിഡ് കേസുകൾ വർധിക്കുന്നത് തിരിച്ചടിയാണ്. ആരോഗ്യ പ്രവർത്തകരിലെ രോഗബാധ ഉയർന്ന തോതിലാണ്. ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണം ഉയർന്ന തോതിലാണ്. രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണത്തിലും വർധനയുണ്ടായി.
തിരുവനന്തപുരത്ത് കൊവിഡ് കേസുകൾ ഉയരുന്നു
തിരുവനന്തപുരത്ത് കൊവിഡ് കൊവിഡ് കേസുകൾ ഉയരുകയാണ്. ജില്ലയിൽ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടെങ്കിൽ വർധനയുണ്ടെങ്കിൽ ദിനം പ്രതിയുള്ള കണക്കുകൾ ഉയർന്ന തോതിലാണ്. സമ്പർക്കത്തിലൂടെയുള്ള കൊവിഡ് കേസുകളാണ് ജില്ലയിൽ കൂടുതൽ. രോഗികളുടെ എണ്ണംവർധിച്ചതോടെ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. തീരപ്രദേശങ്ങളിലും നഗരങ്ങളിലും സുരക്ഷ ശക്തമായി തുടരുകയാണ്. ജില്ലയിൽ പോലീസ് ഉദ്യോഗസ്ഥരിൽ കൊവിഡ് കേസുകൾ സ്ഥിരീകരിക്കുന്നത് തുടരുകയാണ്. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ തലസ്ഥാന ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കണമെന്നു ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.
അൺലോക്ക് നാലാംഘട്ട നടപടികൾ തുടരുന്നതിനിടെ രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു. 9,62,640 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ 95,542 പേർക്കാണ് ജീവൻ നഷ്‌ടമായത്. മഹാരാഷ്‌ട്ര, ആന്ധ്ര, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകൾ അതിവേഗം വർധിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് പ്രതിദിന രോഗബാധയിൽ കേരളം നിലവിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ്.